Thursday, 17 September 2015

പാപങ്ങളെ വിട

എന്തിനീ നാട്യമിന്നിനിയുമെന്‍ ഹൃദയമേ
വെറുതേ തുടിക്കുന്നതോരോരോ നൊടിയിലും
ആണ്ടു പോയാഴത്തിലിരുളിന്‍റെ കൈകളില്‍ പണയപ്പെടുത്തിയെന്നറിവതോ വൈകി
ഇനിയാ മടിത്തട്ടിലാണെന്‍റെ ജീവനം
മരണമെന്‍ കൈകളെ തൊട്ടുനോക്കും വരെ
പിഴകളെ പഴികളായ് കടമടച്ചെങ്കിലും
പലിശക്കണക്കെന്‍റെ പേരിനൊപ്പം ചേര്‍ന്നു
പലതിലും പതിവിലും വൈരുദ്ധ്യമേറെയായ്
പലരതില്‍ പലവിധം പൊയ്കള്‍ മെനഞ്ഞു
നേര്‍വഴികളേറെപ്പറഞ്ഞവര്‍ പിന്നെയും
നേരിന്‍റെ കൂടെയെന്‍ നേരിനെ ഒറ്റി
സിരകളില്‍ പാഞ്ഞൊരാ കാളകൂടത്തിനെ
കുത്തിവെച്ചോരിന്നു കൂട്ടത്തില്‍ മാന്യര്‍
അതിലിറ്റ അറിവിനെ തൊട്ടറിഞ്ഞപ്പോഴോ
പാപങ്ങളല്ലെന്‍റെ നഷ്ടങ്ങളേറെ യായ്
ജീവല്‍ തുടിപ്പിനെ ചോരത്തിളപ്പിനാല്‍
തട്ടി മായ്ച്ചേറെ ഞാനറിവീല്ലെനിക്കെത്ര
ഒടുവിലാ വഴിയില്‍ തെളിഞ്ഞൊരാ സ്നേഹത്തെ
കഴുവേറ്റി ഒരുമുഴം കാമക്കയറിനാല്‍
കണ്ടതില്ലന്നു ഞാന്‍ വെളുപ്പും കൊഴുപ്പു -
മല്ലാതൊറ്റ നന്മയും കണ്ണിരുട്ടായതില്‍
ഏറെ ദൂരം പോയതെങ്കിലും മിഥ്യയിന്നൊരു
വിരല്‍ പ്പാടിലാ സ്പന്ദനം സ്പര്‍ശമായ്
ഇന്നെന്‍റെ ഇരുളിലൊരു കണ്ണേറു കോലമാ -
ണെങ്കിലും നിഴലേ നീയിന്നുമെന്‍ പാതി
നീ വിട്ടു പോകുന്ന നേരത്തതുണ്മ ,,ഞാനും
പിരിഞ്ഞീടുമന്നോരീ ജനനിക്കു നോവാതെ ,,
നേരു കണ്ടെത്തുവാന്‍ കണ്ണീരു ചിന്തവേ
നാള്‍ വഴികളിലീ കണക്കെവിടെ ഒടുക്കും ഞാന്‍

No comments:

Post a Comment