Sunday, 10 April 2016

നിലാവ്

എന്റെ ചില്ലുജാലകത്തിൽ മഞ്ഞുമൂടി നീ മാഞ്ഞു പോയതായിരുന്നില്ലേ?
 നിലാവേ ...എന്റെ വെളിച്ചം നീയായിരുന്നില്ലേ ..
പുഴക്കരയിലെ രാത്രികളിൽ
നിന്നെയെന്റെ കൈക്കുമ്പിളിൽ സ്വന്തമാക്കിയതും .....
വിരലുകൾക്കിടയിലൂടെ നീ ഒഴുകിപ്പോകുമ്പോഴും 
വീണ്ടും വീണ്ടും മാറിൽ കൈകളാ ഴ്ത്ത്തിയതും
നീ കവര്ന്ന എന്റെ ഹൃദയം തിരഞ്ഞായിരുന്നു

അഗ്നി ചിറകുള്ള ശലഭങ്ങള്‍

പകലുകൾക്കിന്നിരുൾ ചായം .
നീയെൻ നേർക്കെന്തേ മിഴികൾപൂട്ടി ?...
സ്വപ്നങ്ങളുണരാത്ത രാവുകൾ സ്വന്തം ...
നിൻ ചിരിയിലെന്തേ എന്റെ സ്വപ്നങ്ങളെ തളച്ചിട്ടു ?
... മൂകതയുടെ കൽതുറുങ്കിൽ എന്റെ ശ്വാസംപിടയ്ക്കുന്നു..
മൌനത്തിന്റെ താഴിട്ടെൻ ശ്വാസത്തെ ബന്ധിച്ചതെന്തേ ?....
ഓർമ്മയില്ലേ നിനക്ക് ....?
നിന്റെ വിരലുകളിൽ .......
ചുണ്ടുകളിൽ ....
അഗ്നി ജ്വലി ച്ചിരുന്നു .. എന്നിലേക്ക്‌
നീ തൊട്ടു പടർത്തിയ
അഗ്നിനാളങ്ങൾ ......
അക്ഷര ശലഭങ്ങളായി നിന്റെ ഹൃദയവനിയുടെ പടിവാതിലിൽ
എന്നും ചിറകടിച്ചു പാറും .

. അഗ്നിചിറകുള്ള പ്രണയ ശലഭങ്ങൾ ..

നിദ്രയെ തേടി

തീരങ്ങൾക്കപ്പുറം ഇനിയൊരു
സ്വപ്ന തീരത്തിൽ 
പാതിയലിഞ്ഞ ഒരു കളിമൺ ശില്പ്പമായി വന്നടിയണം ....
കണ്ണുകളും കാതുകളും ശബ്ദവും ഇല്ലാതെ ....
നിദ്രയെ വരിക്കാൻ

കയ്യൊപ്പ്

സ്വപ്‌നങ്ങൾ പകർത്തിയെഴുതിയപ്പോൾ....
പ്രണയാക്ഷരങ്ങൾ കുറിച്ചിട്ട താളിൽ 
നിനക്കായെന്റെ
 ഹൃദയ രക്തം കൊണ്ടൊരു കയ്യൊപ്പ് കൂടി ...

ഇനി യാത്ര

വിട തരിക .....
വഴിവക്കിലെരിയുന്ന കൽവിളക്കെ ..
കനക പ്രഭാവമീയൊരു രാവുകൂടി...
മൂകമാമിരവിൻ മടിശീലയിൽ ..
കടം ബാക്കിയാണിന്നും വെളിച്ചക്കണക്കിൽ...
വഴിയിവിടെ മൂന്നായ്‌പിരിഞ്ഞിടുമ്പോൾ 
പുലരിക്കു മുൻപ് നാം ചുവടുറപ്പിക്കാം ...
ജീവനം കൊണ്ടുഞാൻ ചേർത്തോരീ ഭാണ്ഡത്തിൽ

 ചീഞ്ഞു നാറും കടംകഥകളാമോർമ്മകൾ...
പിൻവിളികളില്ലാ പിറകെ വരാനെന്റെ 

നിഴലുപോലും മടിച്ചെങ്ങോ മറഞ്ഞു....
ഏകനായീവഴിയിലൂടെയെന്നിന്നലക-

ളെവിടെയുറങ്ങുന്നതവിടെയ്കു പോകണം....
വഴിവക്കിലെരിയുന്ന കൽ വിളക്കെ

 ഞാനിനി നടന്നോട്ടെ നിൻ മിഴിയടയ്ക്കല്ലേ

നീയും ഞാനും

അഗ്നിയെരിയുന്നപകലുകളിൽ ...
കടമ്പിൻ ചോട്ടിലെ സന്ധ്യകളിൽ ..... 
നിലാവൊഴുകുന്ന രജനികളിൽ ..... 
എന്റെ 
നക്ഷത്രക്കണ്ണുള്ള പെണ്ണെ ....
നിനക്കെന്നും
ഇലഞ്ഞിപ്പൂക്കളുടെഗന്ധമായിരുന്നു....
അചുംബിതമാം നിന്റെ ചൊടിയിലെ ചോപ്പിൽ
ഞാൻഅസ്തമിച്ചിരുന്നു ....
ലജ്ജ വിട്ടുണരുന്ന
നിൻ നയനങ്ങളിലൂടെ
ഞാനൊരു പുലരിയായിരുന്നു ....
നീയെന്നിലെക്കലിഞ്ഞു വീണൊരു മഞ്ഞു തുള്ളിയും

സദ്ദാം നീയാരായിരുന്നു


മരണക്കയറിന്‍റെ കുടുക്കില്‍
പിടഞ്ഞു നീതിയെന്നേ മരിച്ചു ,,
കാലൂന്നിയ മരപ്പലക നീക്കാന്‍
ചതിയുടെ കൈകളെന്തിന് ?
നോക്കുകുത്തികളുടെ കണ്ണുകളായി നമ്മളും
നീതിമാന്മാരുടെ കൈകളായി
ഒരുപറ്റം യൂദാസു മാരും ,,,
നിന്റെ തുല്യതയുടെ മറുപടിയോ ഇത് ?
അതോ നിന്‍റെ സാമ്രാജ്യത്തിന്റെ നഷ്ടമോ ?
സദ്ദാം ...
അജയ്യനായ യോദ്ധാവെ ,,,,
നീയാരായിരുന്നു ?
ചരിത്രമോ ?
പോരാട്ടമോ ?

നീയുറങ്ങിയതെന്തേ

നീയുറങ്ങിയിരുന്നു,,,,
തേടിവന്നപ്പോഴേക്കും,,
മിഴികളൊരു മരവിച്ചതടാകമാക്കി,,
നീയൊരു ശിലയായി,,
തണുത്തുറഞ്ഞ ശില്‍പ്പം,,
ഞാനോര്‍ക്കുന്നു,
നടന്നകലുമ്പോള്‍ നീ വിതുമ്പിയിരുന്നില്ല,,,
നിനക്കറിയാമായിരുന്നു,,,
അന്നു വലിച്ചെറിഞ്ഞ പൂക്കളുമായി ,
ഞാനെത്തുമെന്ന്
പക്ഷെ,,, നീയുറങ്ങിയതെന്തേ,,
,അതുനിന്‍റെ ഹൃദയത്തോട്ചേര്‍ത്തു വയ്ക്കാന്‍വേണ്ടിയോ?

നക്ഷത്ര കണ്ണുള്ള പെണ്ണ്

വിടരാന്‍കൊതിച്ചതല്ലെങ്കിലും
കൊഴിയാന്‍ മടിച്ചിരുന്നു
ഓര്‍ത്തുവച്ചില്ലെങ്കിലും
നീകരുതിവച്ചതെന്തേ
ഒരു കുടന്നചുവന്നപൂക്കള്‍?
ഇതെന്റെരക്തമോനിന്റെപ്രണയമോ?
അറ്റുപോയചിറകുകളിലിനിയും തഴുകരുത്..
ഇനിയുംപറന്നുയരാനെങ്ങിനെ കഴിയും?,,,,,
എന്റെആകാശംനീയായിരുന്നില്ലേ,,
എന്റെ നക്ഷത്രക്കണ്ണുള്ള പെണ്ണെ,,

ഇന്നലെകളുടെ ഓര്‍മ്മയ്ക്ക്

വിടരാതsർന്ന നിലാപ്പൂക്കൾ
വീണുടഞ്ഞ വെയിലിറമ്പുകളിൽ 
ഇനിയും വസന്ത'മെന്നു വിളിക്കാൻ
ചാരം മൂടിയ കനൽപ്പൂ കൾ മാത്രം
ഇരുളിൽ ഒരൊറ്റ ത്തിരി വിളക്കെരിയുന്നുണ്ട്
വഴി മറന്ന കാറ്റേ "....
നിന്റെ നഖമുനയിൽ കോർത്തു വലിക്കാൻ
ഇനിയൊരിറ്റു ശ്വാസം മാത്രം ബാക്കി.
ഒരു പുലരി കൂടി ഞാനെടുത്തോട്ടെ ......
ഇന്നലെകളുടെ ഓർമയ്ക്ക്: ''

വികൃതി

പ്രണയമേ ,,,,
ഇന്നലെകളുടെ പടവിറങ്ങും വരെ 
നാഴികകള്‍ നിമിഷങ്ങളാക്കിയ നീയോ 
സ്മൃതിയുടെ കല്‍ ചുവരുകള്‍ക്കുള്ളില്‍ 
നിമിഷങ്ങള്‍ക്ക് നാഴികകളുടെദൈര്‍ഘ്യവും 
കണ്ണീരിന്‍റെ ചുവയുമെന്നു പഠിപ്പിച്ചത് ?

തനിയെ

വിരസമായ പകലുകള്‍,,,,,,
ഏകാന്തതയുടെ കയ്യൊപ്പ്ചാര്‍ത്തിയ,,,,
വെയില്‍ ദൂരങ്ങളിളിനിയും ബാക്കി,,
ഇടറിത്തുടങ്ങിയ പാദങ്ങളോടെ,,,,,
പടിയിറങ്ങിപ്പോയ പ്രണയമേഘങ്ങളെ തേടി,,
ശൂന്യമായകൈകളും,,,,ഹൃദയത്തില്‍,,
ഒരു വര്‍ഷകാലത്തിന്‍റെ ഓര്‍മ്മകളുംപേറി,,
ഇനിയുംതീരാത്ത പ്രയാണം

അക്ഷരങ്ങള്‍

സര്‍ഗ്ഗാത്മകതയുടെ ഗര്‍ഭം ,,
സൃഷ്ടിയുടെ പേറ്റു നോവില്‍ പുളയുന്നു
പിറന്നു വീണതത്രയും ,,
മഷിക്കറുപ്പുള്ള ചാപിള്ളകള്‍ ,,,
അഗ്നിശുദ്ധി വരുത്തി വീണ്ടും പിറക്കാന്‍ ,,
ആത്മാവില്‍ നിന്നടര്‍ന്ന ബലിമൃഗങ്ങള്‍

രാജകുമാരി

നിഴല്‍ വീണ ഇടനാഴികളില്‍ എവിടെയോ
വീണുടഞ്ഞു പോയ കുപ്പിവളകള്‍ ,,,
താളം മറന്നുപോയ കാല്‍ ചിലങ്കകളില്‍
മൂകതയുടെ മാറാല കെട്ടിയിരിക്കുന്നു ,,,,
വിരലിന്‍റെ വികൃതികള്‍ തീര്‍ത്ത മുഖം 
പൊടിമൂടിയ കണ്ണാടിയില്‍ മാഞ്ഞു തുടങ്ങി ,,
ഉള്ളില്‍ തളച്ച വിങ്ങലിന്‍റെ കഥകളിലെ
വെളിച്ചം മോഹിച്ച രാജകുമാരിക്ക്
വേദനകളുടെ മര കുരിശു ചുമന്ന്
വിലാപത്തിന്‍റെ തടവറയില്‍ മരണം ,,