Thursday, 4 June 2015

തളര്‍ന്നു പോകുന്നെന്‍റെ  കൈകള്‍
വിറച്ചിടറുന്നു വിരല്‍തുമ്പുകള്‍ ,

ദേശാടനങ്ങളിലെന്നോ ചവിട്ടി മെതിച്ച പൂക്കള്‍ ,,
അതിലോരോറ്റപ്പൂവിന്‍റെ ഉഗ്രശാപത്തിലായ്
ചിന്തകള്‍ക്കാകെയിന്നു തീ പിടിച്ചു
എരിഞ്ഞു പോയെന്‍റെ താളുകളെല്ലാം
വാടിപ്പോയിന്നക്ഷര പ്പൂക്കളും
പൊട്ടിക്കരഞ്ഞെന്‍റെ തൂലികയിന്നാ ,
തീയണയ്ക്കാനായി  ജീവന്‍ വെടിഞ്ഞു ,,

ആ കുഴിമാടത്തിലോന്നര്‍പ്പിക്കുവാനൊരുപിടി
വാടാത്തപൂക്കള്‍ എനിക്കേകുവാനായ്
ആരിന്നു വരുമോരാള്‍
ആരിന്നു വരുമൊരാള്‍
ഇനിയും വസന്തമെന്‍നേര്‍ക്കിത്ര  വൈകുമോ?

No comments:

Post a Comment