Tuesday, 19 May 2015

നിലാക്കായളോളം തുഴഞ്ഞെത്തിയീ
താരകപ്പെണ്‍ കൊടിയെന്‍ ദേവയാമിനി

ചന്ദന ഗന്ധത്തിലായ് മദം പൂണ്ടുനിന്‍
ഈറനാം വാര്‍മുടി വാരിപ്പുതച്ചു ഞാന്‍

മുടിതുമ്പിലിറ്റി റ്റ ജലശംഖു പുഷ്പങ്ങള്‍
പൂക്കളമെഴുതിയിന്നെന്‍ വിരിമാറിലായ്‌

ചൊടിയിതള്‍ വിറകൊണ്ട ലജ്ജതന്‍ പൊരുളെന്‍റെ
അധരം കവര്‍ന്നവള്‍ മധുരമായ് പങ്കിട്ടു

അഴിയാന്‍ കൊതിച്ചൊരാ കഞ്ചുകം ബന്ധിച്ചു
നഖചിത്രമെഴുതിയെന്‍ കവിള്‍ത്തടം നോവാതെ

ചഞ്ചലമിഴിയാളിന്നഞ്ചിതള്‍ കൈകളാല്‍
നെഞ്ചിടിപ്പിന്‍ ഇളം തുടിപ്പില്‍ കിതപ്പില്‍

തരളിതയായ് പുണര്‍ന്നിഴുകി തളര്‍ന്നെന്‍റെ
സ്വേദ ബിന്ദുക്കളില്‍അലിഞ്ഞലിഞ്ഞില്ലാതായ്

ചിറകടിച്ചുണര്‍ന്നോരാ പുലരിക്കിനാക്കളില്‍
അരുണന്‍റെ  രാജ്യം പിറന്നിടും മുന്‍പേ

കരുതലിന്‍ മുദ്രയായ് നെറ്റിയില്‍ ചുംബിച്ചു
കളഭഗാമിനിയെന്‍ കരി മിഴി മാഞ്ഞു പോയ്‌ 

No comments:

Post a Comment