Friday, 1 May 2015

ഒടുക്കം

ഈ പുഴതന്‍ തീരത്താണിനിയെന്റെ ദേശാടനം
കടം കൊണ്ടതത്രയും വ്യര്‍ഥമായെപ്പൊഴോ

ചിറകറ്റു വീണോരെന്‍ സ്വാര്‍ത്ഥ മോഹങ്ങള്‍
വന്നു പതിച്ചിന്നു നിന്‍ മടിത്തട്ടിലായ്

മാടിവിളിക്കുന്നു വിധിയാം പടുമരം 
തെളിയുന്നു ദ്രംഷ്ടകള്‍ ശിഖരങ്ങളല്ലവ


ഇന്നെന്‍ ചിതയ്ക്കായി ദാനമായ്‌ തീര്‍ന്നുവോ
അണയാം കിതപ്പാറ്റി ഞാനാ ചിതയിലായി

എരിക്കുനിന്‍ ചതിയുമാ കനലിലെന്നോടൊപ്പം

വിധുരയാം രാക്കിളിക്കൊരു നുള്ള് സാന്ത്വനം
കനിയുവാനാകട്ടെ പിടയുന്ന നേരവും

No comments:

Post a Comment