Sunday, 24 May 2015

ഇണയായിരുന്നിട്ടും ഇടനെഞ്ചറിഞ്ഞിട്ടും ,
ഇരവിന്‍റെ നൊമ്പരം ഇരുളു തന്നെന്നതോ ?

സ്വന്തമല്ലോട്ടുമെന്നറിഞ്ഞിട്ടുമെന്തേ  നീ,
നിലാവിനെ പ്രണയിച്ചു നിശാഗന്ധിപ്പൂവേ ?

താലിച്ചരടില്‍ പിടഞ്ഞറ്റ കനവുകള്‍ ,
തുടിച്ചിന്നുകേഴുന്നത തി ജീവനത്തിനോ ?

ചുരുളഴിച്ചിട്ട പൂഞ്ചായലലകളില്‍ ,,,
മിഴിനീരു മായ്ച്ചിട്ട കണ്മഷിക്കൂട്ടതില്‍ ,,
,
വര്‍ണ്ണം വെടിഞ്ഞോരാ മഞ്ചാടി മണികളില്‍ ,,
മഴവില്ലു മോഹിച്ച മയില്‍‌പീലി തണ്ടതില്‍ ,,]

അറിയാതെയിന്നും കൊതിച്ചുപോയാ മനം
എന്നോ മറന്നിട്ട മൌനാനുരാഗത്തെ ,,,,,,, 

No comments:

Post a Comment